സദ്യവട്ടങ്ങള്‍ നടക്കുകയായിരുന്നു.
മൂന്നാമത്തെ പന്തിയ്ക്കു് ആളുകള്‍ കയറിക്ക്ഴിഞ്ഞു.
സുഹ്രുത്തുക്കളോടൊപ്പം ബന്ധുക്കളോടൊപ്പം ഫോട്ടോ
സെഷനും കഴിഞ്ഞു.എങ്ങോട്ടോ മാറിയപ്പോള്‍,ബന്ധുവായ രാഘവന്‍ പിള്ള
ച്ചേട്ടന്‍ ആരോടൊ പറയുന്നതു കേട്ടു. ദു:ഖത്തോടെ.“അവനു് ചേരുന്നില്ലെടോ.......ജീവിതകാലം മുഴുവന്‍...........” .അത് മുഴുവിപ്പിക്കുന്നതു് കേള്‍ക്കുന്നതിനു മുമ്പ് അമ്മാവന്‍ തന്നെ വിളിച്ചു പറഞ്ഞു.
കുടി വെപ്പു് നാലരയ്ക്കാണു്.ഇപ്പൊള്‍ പുറപ്പെട്ടാലേ സമയത്തു് ചെന്നെത്താന്‍ ഒക്കൂ. ഭാനുമതിയും(അമ്മ) കുറച്ചു പേരും ആദ്യം ഒരു കാറില്‍ പോകട്ടെ.ചെറുക്കനും പെണ്ണും മറ്റൊരു കാറില്‍.അതല്ലെ അതിന്റെ ശരി.? അമ്മാവന്‍ ആരോടെന്നില്ലതെ ചോദിച്ചു.
സുഹ്രുത്തുക്കളോടു വിട പറയുമ്പോള്‍ .......എല്ലാവരിലും ഒരു സന്തോഷം ഇല്ലായ്മ അയാള്‍ ശ്രദ്ധിച്ചിരിന്നു.
കാറില്‍ തന്റെ വലതു ഭാഗത്തിരിക്കുന്ന പെണ്‍കുട്ടി
തന്റെ ഭാര്യയാണു് എന്ന ബോധം . അയാള്‍ വെറുതേ നോക്കി.
ഇല്ല. വലിയ കുഴപ്പമൊന്നുമില്ല. മെലിഞ്ഞിട്ടു്... തന്റെ പെങ്ങന്മാരോടൊന്നും
താര്‍തമ്യം പറ്റില്ല. മുടി വളരെ കുറവാണ്.സാരമില്ല.അമ്മ എപ്പൊഴും പറയാറുള്ളതോര്ത്തു.”നിനക്കൊന്നും സാരമില്ലല്ലോ.
ഒന്നും സാരമാക്കണ്ടാ എന്നു് എന്‍റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്‍റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു.
______________
തുടരും.
Saturday, July 22, 2006
Tuesday, July 11, 2006
ഓര്മ്മയ്ക്കായി
വര്‍ഷങള്‍ക്കു ശേഷം താങ്കളുടെ ശബ്ദം കേട്ടപ്പോള്‍ , ഒരു നിമിഷത്തേയ്ക്കു് ഞാന്‍
നമ്മുടെ പഴയ വായനശാലയുടെ മുടന്തന്‍ കസേരയില്‍ ഇരിക്കുന്ന പ്രതീതി തോന്നി.മുന്നില്‍ മരിച്ചവരും മരിക്കാത്ത്വരുമായ
സുഹ്രുത്തുക്കള്‍.
20 വറ്ഷങ്ങള്‍ക്കു മുന്‍പു് താങ്കള്‍ എഴുതിയ ഒരു കത്തു് എന്റെയ് ഒരു കൊച്ചു ഫയലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.അതിന്റെ ഒരു ഫോടോ കോപ്പി കൂടി അയയ്ക്കുന്നു.ആ എഴുത്തിലെ പല കഥാപത്രങ്ങളും ഇന്നു ജീവിച്ചിരിപ്പില്ല.ആ നല്ല സുഹ്രുത്തുക്കളുടെ ഓര്മ്മയ്ക്കു മുന്‍പില്‍ ഞാന്‍ ഈ നിലവിളക്കു കത്തിക്കട്ടെ.
ആ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും കൂടി ഒരു നാടകത്തിനു വേണ്ടി എഴുതിച്ച ഒരു സ്രുഷ്ടിയുടെ ഒരു കോപ്പി കൂടി വെറുതേ ഒരു നിറ്വ്രുതിക്കായി അയക്കുന്നു.
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ....
നിന്നെ ഞാന്‍ കാത്തു നിന്നു......
നിര്‍മ്മാല്യയാമത്തിന്‍ തുളസി പ്പൂക്കളുമായ്....
പാര്‍വണചന്ദ്രന്‍ ചിരിച്ചു നിന്നു.
ആതിരാക്കാറ്റൊരു പാട്ടു പാടി....
ആകാശത്താരകള്‍ കുണുങ്ങി നിന്നു..
ആരോരും കാണാതെ...
ആരോരും അറിയാതെ...
ആരോമലേ....നിന്നെ കാത്തു നിന്നു..
അങ്ങനെ ഒക്കെ ആയിരിന്നല്ലോ വരികള്‍..
പലപ്പോഴും ഞാന്‍ ഒരു ഗ്രഹാതുരതിനു് ആ വരികള്‍ ഓര്‍ക്കുമായിരുന്നു.
ഈ അടുത്ത കാലത്തു് ഞാന്‍ നാട്ടില്‍ വന്നിരുന്നു.അന്വേഷിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.
നാട്ടില്‍ അന്ന്യന്‍ ആയി നടന്നു. അറിയാത്ത പുതിയ തലമുറ ശ്രദ്ധിക്കാതെ നടന്നു പോകുന്‍പോള്‍ വെറുതെ മനസ്സില്‍ പറഞ്ഞു.... ഈ മണ്ണും ഈ കാറ്റും....എന്നെ അറിയുന്നു....
ഈ അമ്പലവും ...ഈ തളക്കല്ലുകളും....ഈ വലിയ കൈപ്പടയും ....എന്നെ അറിയുന്നു...
സുഹ്രുത്തേ....
എപ്പോഴോ....ആ വരികള്‍...എന്റെ ഓര്‍മകലിലെക്കു് കടന്നു വന്നു.......
തീര്‍ഥശിലയ്ക്കും ...പാര്‍വണചന്ദ്രനും ....മാറ്റമില്ല...
.................................
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ നിന്നെ ഞാന്‍ കാത്തു നിന്നു..
......
......
..........
ആരോരും കാണാതെ..
ആരോരും അറിയാതെ...
ആരെയോ ഇന്നും ഞാന്‍ കാത്തു നിന്നു.
...................................
തിരിഞ്ഞു നടന്ന ഞാന്‍ ഒരു തേങ്ങല്‍ കേട്ടുവൊ...
ശിലയായിരുന്നോ.
അതോ ഞാനോ.....
സുഹ്രുത്തേ..
ഈ കുറിമാനം ഇവിടെ നിര്‍ത്തുന്നു.
മറുപടി എഴുതണം.
വേണു.
നമ്മുടെ പഴയ വായനശാലയുടെ മുടന്തന്‍ കസേരയില്‍ ഇരിക്കുന്ന പ്രതീതി തോന്നി.മുന്നില്‍ മരിച്ചവരും മരിക്കാത്ത്വരുമായ
സുഹ്രുത്തുക്കള്‍.
20 വറ്ഷങ്ങള്‍ക്കു മുന്‍പു് താങ്കള്‍ എഴുതിയ ഒരു കത്തു് എന്റെയ് ഒരു കൊച്ചു ഫയലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.അതിന്റെ ഒരു ഫോടോ കോപ്പി കൂടി അയയ്ക്കുന്നു.ആ എഴുത്തിലെ പല കഥാപത്രങ്ങളും ഇന്നു ജീവിച്ചിരിപ്പില്ല.ആ നല്ല സുഹ്രുത്തുക്കളുടെ ഓര്മ്മയ്ക്കു മുന്‍പില്‍ ഞാന്‍ ഈ നിലവിളക്കു കത്തിക്കട്ടെ.
ആ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും കൂടി ഒരു നാടകത്തിനു വേണ്ടി എഴുതിച്ച ഒരു സ്രുഷ്ടിയുടെ ഒരു കോപ്പി കൂടി വെറുതേ ഒരു നിറ്വ്രുതിക്കായി അയക്കുന്നു.
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ....
നിന്നെ ഞാന്‍ കാത്തു നിന്നു......
നിര്‍മ്മാല്യയാമത്തിന്‍ തുളസി പ്പൂക്കളുമായ്....
പാര്‍വണചന്ദ്രന്‍ ചിരിച്ചു നിന്നു.
ആതിരാക്കാറ്റൊരു പാട്ടു പാടി....
ആകാശത്താരകള്‍ കുണുങ്ങി നിന്നു..
ആരോരും കാണാതെ...
ആരോരും അറിയാതെ...
ആരോമലേ....നിന്നെ കാത്തു നിന്നു..
അങ്ങനെ ഒക്കെ ആയിരിന്നല്ലോ വരികള്‍..
പലപ്പോഴും ഞാന്‍ ഒരു ഗ്രഹാതുരതിനു് ആ വരികള്‍ ഓര്‍ക്കുമായിരുന്നു.
ഈ അടുത്ത കാലത്തു് ഞാന്‍ നാട്ടില്‍ വന്നിരുന്നു.അന്വേഷിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.
നാട്ടില്‍ അന്ന്യന്‍ ആയി നടന്നു. അറിയാത്ത പുതിയ തലമുറ ശ്രദ്ധിക്കാതെ നടന്നു പോകുന്‍പോള്‍ വെറുതെ മനസ്സില്‍ പറഞ്ഞു.... ഈ മണ്ണും ഈ കാറ്റും....എന്നെ അറിയുന്നു....
ഈ അമ്പലവും ...ഈ തളക്കല്ലുകളും....ഈ വലിയ കൈപ്പടയും ....എന്നെ അറിയുന്നു...
സുഹ്രുത്തേ....
എപ്പോഴോ....ആ വരികള്‍...എന്റെ ഓര്‍മകലിലെക്കു് കടന്നു വന്നു.......
തീര്‍ഥശിലയ്ക്കും ...പാര്‍വണചന്ദ്രനും ....മാറ്റമില്ല...
.................................
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ നിന്നെ ഞാന്‍ കാത്തു നിന്നു..
......
......
..........
ആരോരും കാണാതെ..
ആരോരും അറിയാതെ...
ആരെയോ ഇന്നും ഞാന്‍ കാത്തു നിന്നു.
...................................
തിരിഞ്ഞു നടന്ന ഞാന്‍ ഒരു തേങ്ങല്‍ കേട്ടുവൊ...
ശിലയായിരുന്നോ.
അതോ ഞാനോ.....
സുഹ്രുത്തേ..
ഈ കുറിമാനം ഇവിടെ നിര്‍ത്തുന്നു.
മറുപടി എഴുതണം.
വേണു.
Saturday, July 08, 2006
കൊച്ചുകുട്ടന്‍ പിള്ള സ്വാമി
കൊച്ചുകുട്ടന്‍ പിള്ള സ്വാമി.
___________________
വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഞങ്ങളുടെ ഗ്രാമത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നു.ആറര അടി ഉയരം . രവീന്ദ്ര നാഥ ടാഗോറിന്റെ താടിയേക്കാള്‍
മനോഹരമായ സമൃധമായ താടി.ഒറ്റയാനായി കഴിഞ്ഞ അദ്ദേഹം ആരെയും വകവച്ചിരുന്നില്ല. ഞങ്ങള്‍ ഭയത്തോടെ
നോക്കിയിരുന്ന അദ്ദേഹം അംബല പരിസരത്തും ഉത്സവ കമ്മ്മിറ്റി ഓഫീസിന്റെ തിണ്ണയിലും ആയി
കഴിഞ്ഞുകൂടിയിരുന്നു. നോക്കിലും വാക്കിലും പ്രൊഢഗംഭീരന്‍ ആയിരുന്നു.
വാക് ചാതുരി ആയിരുന്നു ഏറ്റവും വലിയ സമ്പത്ത്.
ഒരുത്സവം
രാത്രി ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു.അടുത്ത പരിപാടി ബാലെയാണു്.
പല സംഘാടകരും അനൌണ്‍സെമെന്റിലൂടെ ഷയിന്‍ ചെയ്യുന്നു. അല്‍പം മൂടില്‍ നിന്ന സ്വാമി മൈക്കു വാങ്ങുന്നു. ഇങ്ങനെ തുടങ്ങുന്നു.
കയറു കെട്ടിയിരിക്കുന്നതിന്റെ തെക്കു വശത്തിരിക്കുന്ന പുരുഷന്മാര്‍ .....
കയറിനു വലതു ഭാഗത്തുള്ള പുരുഷന്മരുടെ ഭാഗത്തേയ്കു ദയവായി മാറുക.
എടാ നിന്നോടാ പറഞ്ഞതു്.സ്ത്രീകളുടെ ഭാഗത്തു് ....അതായതു്.....കയറിന്റെ വലതുഭാഗത്തു്....നിന്റെ അമ്മച്ചീടെ.....
മാറെടാ നായിന്റെ മോനേ.....(നിശ്ശബ്ദത)
എടാ പട്ടി കഴു........മോനേ...മാറിനെടാ അവിടെ നിന്നു്.(ആ പച്ച്
തെറികള്‍ എഴുതുന്നില്ല.)
ഒടുവില്‍ ചീത്ത വിളിയുടെ ഘോഷ യാത്രയില്‍ എത്തുമ്പോള്‍ ഒരു സംഘാടകന്‍
എത്തുന്നു... സ്വാമീ...ഡാന്‍സ് തുടങ്ങറായി. ഭ പട്ടീ നീ എന്നെ പഠിപ്പിക്കാന്‍ വരുന്നോ...
വല്ല വിധവും മൈയ്കു്
വാങ്ങി ...ഉത്സവം തുടരുന്ന രംഗങ്ങള്‍.....
സ്വാമിയും ആ ശെയിലികളും
മണ്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.
n.b
ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പൊള്‍ ചോദിച്ചു പോയി അമ്മയോടു്...... അമ്മ പറഞ്ഞു....
ഉത്സവകമ്മിറ്റി ഓഫീസ്സില്‍ ആരോരും തിരിഞു നോക്കാതെ അനാഥനായി.....
അമ്മ മുഴുമിപ്പിച്ചില്ല........
എനിക്കേറ്റവും ഇഷ്ടമായ മുരിങ്ങയിലത്തോരന്‍ പോലും കൂട്ടാതെ ഞാന്‍
എണീറ്റു പോയി.അമ്മ പറയുന്നതു
കേള്‍ക്കാമായിരുന്നു....എന്നും അവന്‍ ഇങ്ങിനെയായിരുന്നു.....
________________
Subscribe to:
Posts (Atom)