ജാലകം

Sunday, October 08, 2006

ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )

Buzz It
ഇതു വായിക്കുന്നതിനു മുന്‍പു് ഇതു് ഒന്നു കൂടി വായിച്ചിരുന്നെങ്കില്‍

വിശാലമായ റോഡില്‍ നിന്നും,വെട്ടു റോഡുകളും ഇടവഴികളൂം ഉള്ള ചെറിയ വഴിയിലൂടെ വണ്ടി ഓടുകയായിരുന്നു.

പുതു പ്പെണ്ണിനെ ചിരിപ്പിക്കാനായി പുതിയ പുതിയ തമാശകള്‍ പറഞ്ഞു കഥകളി അമ്മാവി അരങ്ങു തകര്‍ക്കുന്നു. വാലിട്ടു
കണ്ണെഴുതി പൗഡറിട്ട സുന്ദരി അമ്മാവിയെ ഈ പ്രായത്തിലും കണ്ടാല്‍ ഏതോ കഥകളി നടിയാണെന്നു തോന്നും.



വണ്ടി ഓടിക്കൊണ്ടിരുന്നു. ഇരുവശവുമുള്ള വയലുകളില്‍ നിന്നു വൃശ്ഛിക കാറ്റു വീശുന്നുണ്ടായിരുന്നു. മുന്നിലെ
കണ്ണാടിയിലൂടെ ഡ്രൈവര്‍ കൃഷ്ണന്‍ കുട്ടി തങ്ങളെ ശ്രദ്ധിക്കുന്നതു കാണാമായിരുന്നു.

തലമുടി കുറഞ്ഞ മെലിഞ്ഞമ്പരന്നിരിക്കുന്ന പെണ്‍കുട്ടി തന്റെ കളഗാത്രമാണെന്നും അയാള്‍ക്കു് അറിയാമായിരുന്നു. ഇരു വശവും
തിളച്ച വെയില്‍ തീ നാളങ്ങളായി പറന്നു.



വടക്കേ ഇന്‍ഡ്യയില്‍ ഗംഗയുടെ തീരത്തുള്ള നഗരത്തില്‍ ജോലി കിട്ടുമ്പോള്‍ ആശ്വസിച്ചു.
തനിക്കും പാപ മോക്ഷത്തിനായി ഒരു ഗംഗ ലഭിച്ചിരിക്കുന്നു.


മനസ്സില്‍ വിരിയുന്ന മാതള പ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ഓരോ ചിത്രങ്ങളിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..
പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും ,വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.




വെറുതേ ഓര്‍ത്തുനോക്കി.
എന്നായിരുന്നു തന്റെ ആദ്യത്തെ സ്വപ്നം ഉടഞ്ഞു തകര്‍ന്നതു്.പത്താം ക്ലാസ്സിലെ പ്രശസ്ത വിജയം. അമ്മയുടെ നീറുന്ന ചിന്തകളുടേയും ആള്‍ക്കാരുടെ ചോദ്യ വര്‍ഷങ്ങള്‍ക്കും നടുവില്‍ ഉറക്കമില്ലാതെ കഴിഞ്ഞു.

നെടുവീര്‍പ്പുകളുമായി ആകാശത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍, പ്ലാവിന്‍ ചുവട്ടില്‍ കളിക്കുന്ന കുഞ്ഞു പെങ്ങ്ന്മാര്‍ വളന്നു സുന്ദരികളാവുന്നതും അയാള്‍ അറിഞ്ഞു.

ആളയച്ചു വരുത്തപ്പെട്ട അമ്മാവന്‍ വന്നു."ഭാനുമതീ".തോര്‍ത്തു കൊണ്ടു് മാറു മറച്ചു് അമ്മ ഉമ്മറ പ്പടി വാതുക്കല്‍ നിന്നു.രണ്ടു
പ്രാവശ്യം മുറുക്കി തുപ്പിയതിനു ശേഷം അമ്മാവന്‍ പറഞ്ഞു.അവന്‍ കോമ്മേര്‍സെടുത്തു പഠിക്കട്ടെ.സയന്‍സൊക്കെ ആകുമ്പോള്‍
ഒത്തിരി പണ ചിലവു വരും.ഇതിനാവുമ്പൊള്‍ ആദ്യം കുറച്ചു പണം വേണം.അതിനിപോഴു്.അമ്മാവന്‍ ഒന്നു നിര്‍ത്തി.പിന്നെ
പുരയ്ക്കു ചുറ്റും ഒന്നു കണ്ണോടിച്ചു.എന്നിട്ടു പറഞ്ഞു.ആ കിഴക്കു വശത്തു നില്‍ക്കുന്ന രണ്ടു് ആഞ്ഞിലിയും അങ്ങു
വില്‍ക്കാം.ഒരോ കാര്യങ്ങള്‍ നടക്കട്ടെ.

അയാള്‍ ഒരിക്കല്‍ വലിയ ആളാകുമ്പോള്‍ വലിയ വീടു് വയ്ക്കാന്‍ അമ്മൂമ്മ നിര്‍ത്തിയിരിക്കുന്ന ആഞ്ഞിലി കട പുഴുകി മറിഞ്ഞു
വീഴുന്നതു ദ്‌:ഖത്തോടെ നോക്കിയിരുന്നു.ഒപ്പം തന്റെ മനസ്സിലെ ആല്‍ബര്‍ടയിന്‍സ്റ്റയിനും മരിച്ചു വീഴുന്നതയാള്‍ അറിഞ്ഞു.



മാര്‍ക്കു കുറവായതിനാല്‍ മറ്റൊരു ഗ്രൂപും കിട്ടാത്തവരുടെ ആലയമായിരുന്നു അന്നു്.കോമ്മെര്‍സ്‌ ഗ്രൂപ്‌.

ആ കോളേജിലെ ഒരു അല്‍ഭുതമായിരുന്നു തന്റെ അഡ്മിഷന്‍.ആദ്യത്തെ ക്ലാസ്സില്‍ തന്നെ പ്രൊഫ്ഫെസ്സര്‍ വര്‍ക്കി സാര്‍ വാചാലനായി.കോമ്മേര്‍സിന്റെ ഭാവി.മിടുക്കന്മാര്‍ കടന്നു വരുന്ന വളരെ അധികം ഭാവിയുള്ള കോമ്മ്മ്മെര്‍സ്‌.തന്റെ തോളില്‍ തട്ടി അനുമോദനങ്ങള്‍ പറയുമ്പോള്‍ നന്നേ പണിപ്പെട്ടു.അടര്‍ന്നു വീഴുന്ന കണ്ണീര്‍ ആരും കാണാതിരിക്കാന്‍.
ഡെബിറ്റ്‌ വാട്‌ കംസ്‌ ഇന്‍ ആന്‍ഡ്‌ ക്രെടിറ്റ്‌ വാട്‌ ഗോസ്‌ ഔട്‌ . ഒരു സ്വപ്നം കരിഞ്ഞു ചാമ്പലാവുന്നതയാള്‍ അറിഞ്ഞു.


ജീവിതം ഒരു ചെസ്സുകളി പോലെയാണെന്നു അയാള്‍ക്കു് തോന്നി ത്തുടങ്ങി.എതിരാളിയുടെ ഓരോചലനങ്ങളിലും തന്റെ ജീവിതം എഴുതപ്പെട്ടിരിക്കുന്നു.മറു നീക്കങ്ങളില്ലാതെ ഓരോരോ തീരുമാനമെടുക്കുമ്പോഴും അയാളറിഞ്ഞു.ഇവിടെ താന്‍ കരു മാത്രമാണല്ലോ.എതിരാളി വിധിയാണല്ലോ.


****************************************************************************************

അമ്മയുടെ കത്തു വരുമ്പോള്‍ ബാങ്കില്‍ നല്ല തിരക്കായിരുന്നു.ലന്‍ജ്ജു കഴിഞ്ഞു് എഴുത്തു വായിച്ചു.ഒറ്റയെഴുത്തു
മതി അപ്ഡേറ്റ്‌ ആകാന്‍. വാസുക്കുട്ടന്‍ തെങ്ങില്‍ നിന്നു വീണതു്, മഠത്തിലെ ശ്രീദേവി പ്രായമായതു്. പറമ്പില്‍ രാമന്‍ പിള്ളയുടെ ചിട്ടി കമ്പനി പൊട്ടിപ്പോയതു്,വാര്യത്തെ ശാന്ത പട്ടാളക്കാരനോടൊപ്പം ഒളിച്ചോടിയതു്.



പക്ഷെ ഈ കത്തു് വളരെ ചെറുതായിരുന്നു....... നീ ഓര്‍ക്കുന്നില്ലേ കടമ്പാട്ടെ വേലായുധന്‍ പിള്ള ച്ചേട്ടനെ. അങ്ങേരു്

നിനക്കരാലോചന കൊണ്ടു വന്നിരിക്കുന്നു.പറഞ്ഞു കേട്ടിടത്തോളം നല്ല ആള്‍ക്കാര്‍. ഒരേ ഒരു മോളു്. ആവശ്യത്തിനു്
വിദ്യാഭ്യാസമുണ്ടു്.കാഴ്ച്ചയിലും വലിയ തെറ്റില്ല.ഞങ്ങള്‍ കണ്ടിരുന്നു.

ഞാന്‍ പ‍റഞ്ഞു വന്നതു്,നിന്റെ കല്യാണം നടന്നാല്‍ പിന്നെ സുധയുടെ കല്യാണത്തിനു് പ്രശ്നമില്ല. വീടും പറമ്പും സുധക്കെഴുതി

വയ്ക്കാം. നിന്റെ കല്യാണത്തിനു ശേഷം വിടും പറമ്പും നിങ്ങളുടെ പേരിലെഴുതി സുധയുടെ ഇടപാടു തീര്‍ക്കാം.

പിന്നെ ഇവിടെ വിശേഷങ്ങളൊന്നുമില്ല.നിന്റെ പക്ക നാളിനു് ഭഗവതി ഹോമം നടത്തി. പാട്ടു പാടാന്‍ വരുന്ന പുള്ളുവന്‍ നിന്റെ
കാര്യം ചോദിച്ചു. പാവം നടക്കാന്‍ വയ്യാതായി,വയസ്സായില്ലേ?. നിന്റെ കുടെ പഠിച്ച ശ്യാമള, ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ഇതു
വഴി പോയപ്പോള്‍ കാറു് നിര്‍ത്തി നിന്റെ കാര്യമൊക്കെ ചോദിച്ചു പോയി. ആ കുട്ടിയ്ക്കു് ഒരു തലക്കനവും ഇപ്പോഴും ഇല്ല.

*****************************************************************************************

അമ്പലത്തിനു മുമ്പില്‍ വണ്ടി നിന്നു.മറ്റൊരു വെപ്രാളം അമ്മാവനും ചുരുക്കം ബന്ധുക്കളും നില്‍പുണ്ടായിരുന്നു.വധൂവരന്മാര്‍
ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടെ വീടു കയറാകൂ.വെപ്രാളം മാമന്‍ വീഡിയോക്കാരന്റെ പുറകേ വെറുതേ ഓടുന്നതു
കാണാമായിരിന്നു.


തളക്കല്ലിലൂടെ ഞങ്ങള്‍ നടന്നു.ഇടതു വശം ചേര്‍ന്നു നട്ക്കുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒടുവില്‍
എപ്പോഴോ മനസ്സു പറഞ്ഞു.പാടാനുള്ള കഴിവു കാണുമോ? ഒരു പക്ഷേ കവിതകളൊക്കെ ഈഷ്ടപ്പെടുന്ന കുട്ടിയാകുമോ.ഒന്നും
സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

പ്രദക്ഷിണം കഴിഞ്ഞു് വീട്ടിലേയ്ക്കു നടന്നു.



തളക്കല്ലുക്കള്‍ക്കു ശേഷം ചരല്‍ക്കല്ലു വിതറിയ തിരുമുറ്റത്തൂടെ, ഗോപുരം കടന്നു്, വെട്ടു റോഡിലേയ്ക്കു്.

സൈഡുകളിലുള്ള വീടുകളിലെ ജന്നാലകള്‍ തുറന്നിടുന്നതു കാണാമായിരുന്നു.പുള്ളവീട്ടു മഠ്ത്തിലെ പാട്ടിയമ്മ ഉരുണ്ടു വീഴാതെ കൈയാലയ്ക്കലേയ്ക്കു് ഓടുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു.വേളികഴിഞ്ഞു പോകുന്ന വരനെക്കാള്‍ വധുവിനേ കാണാന്‍ വഴിയരുകില്‍ മൂക്കത്തുവിരല്‍ വയ്ക്കുന്ന വരുടെ കൂട്ടത്തില്‍ തന്റെ ശ്രീദേവി ഉണ്ടായിരിക്കരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു.



മുറ്റത്തു നിന്ന ബന്ധുക്കളുടൊപ്പം രാഘവന്‍ പിള്ള ചേട്ടന്‍ ആരൊടൊക്കെയോ എന്തൊക്കെയോ പറയുന്നതു പോലെ തോന്നി.

സമൃദ്ധമായ കാര്‍കൂന്തല്‍ക്കാരായ സുന്ദരി പെങ്ങന്‍‍മാര്‍ വധുവിനെക്കാളും അണ്ണനെയാണു ശ്രദ്ധിക്കുന്നതു് എന്നു തോന്നി.



നിലവിളക്കുമായി അമ്മ അവളെ കൈക്കുപിടിച്ചു പടി വാതില്‍ കയറ്റുമ്പോള്‍,കൈയില്‍ പൂത്താലവുമായി നില്‍ക്കുന്ന
വിധിയുടെ മുന്നില്‍ നിന്നു കൊണ്ടയാള്‍ പറഞ്ഞുപോയി."വലതുകാല്‍ വച്ചു്".

-------------------"വലതുകാല്‍ വച്ചു്". .............



-------------------------------------------------------------------------------

Monday, September 18, 2006

എന്‍‍റ്റെ ഒരു പത്തായം

Buzz It

ജോണ്‍ സാമുവല്‍.എന്റെ സുഹ്രുത്ത്‌ പറഞ്ഞു പിള്ളേച്ചോ പേരു കൊടുത്തു. ഞാന്‍ അന്നപൂര്‍ണേശ്വരി ഹോട്ടലില്‍ എന്റെ അത്താഴം കഴിക്കുകയായിരുന്നു. ദോശയും ചമ്മന്തിയും..

ഞാന്‍ ചിരിച്ചു.പിന്നെ പറഞ്ഞു.എന്നെ കിട്ടില്ലാ.കഥ പോയിട്ടെനിക്കൊന്നു ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണു സാമുവല്‍.ഫാദര്‍ ഡൊമിനിക്‌ നോട്ടു ചെയ്തു എങ്കില്‍ നോട്ടു ചെയ്തോട്ടേ, എനിക്കൊന്നും അറിഞ്ഞൂടാ. സാമുവല്‍ പറഞ്ഞു.ശനിയാഴ്ചയാണു്, ചെറുകഥാ മല്‍സരം.ഞാന്‍ രാജന്റെ പേരു കൊടുത്തു പോയി.ഞാന്‍ പറഞ്ഞു,എനിക്കെഴുതാന്‍ അറിയില്ല.നല്ല രീതിയില്‍ പറയാന്‍ പോലും അറിയില്ല.പറയുന്നതു പരിപൂര്‍ണമാക്കാന്‍ പോലും പറ്റുന്നില്ല.

കരുനാഗപ്പള്ളി ബസ്സ്‌ വന്നപ്പോള്‍ സാമുവല്‍ പോയി.ചിന്നക്കട, ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിന്നു ചുറ്റ്‌പാടും നോക്കിയപ്പോള്‍ തോന്നി. എത്ര ഉയരത്തിലാണു താന്‍. താന്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല.രാത്രി പത്തുമണി ആകുന്നു.നഗരം ഉറങ്ങാന്‍ തുടങ്ങുന്നു.

സാമുവല്‍ ഈവനിംഗ്‌ കോളേജില്‍ പഠിക്കുന്നതു് അഛനെ ബിസിനെസ്സില്‍ സഹായിക്കാനാണു്.അങ്ങനെ തന്നെ തന്‍റെ ഈവെനിംഗ്‌ ക്ലാസ്സിലെ എല്ലാവരും.

താനോ?. പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു വഴിയരുകില്‍ സ്ലേറ്റും പുസ്തകവും ഉപേക്ഷിക്കാന്‍ വിധിക്കപ്പെട്ട താന്‍, പകല്‍ ഒരു കമ്പനിയില്‍ പണിചെയ്തു് ആറു മണിക്കു് ഓടി കിതച്ചു് വിയര്‍ത്തു നാറി ക്ലാസ്സില്‍ എത്തുമ്പോള്‍ റാവു സാറു ചോദിക്കും,"പിള്ളേച്ചോ ഇന്നും താമസിച്ചുവല്ലോ?" പിള്ള. പേരിന്റെ പിന്നിലെ ഒരു ദു:ശകുനം. പുറകിലെ ബഞ്ചില്‍ ഒരു വാഴ പിണ്ടിയായിരിക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു.പകല്‍ പഠിച്ചു് പോയ, കോള്ളേജ്‌ കാമ്പസ്സില്‍ ഉല്ലസിച്ചു പഠിച്ചാഹ്ലാദിച്ചു പോയ ഭാഗ്യവാന്മാരേ.നീണ്ടു പോകുന്ന ഇടനാഴികകള്‍ പറയുന്ന കഥകള്‍.മൗനം തളം കെട്ടികിടക്കുന്ന ലൈബ്രറി ഹാളുകള്‍, ഉല്ലാസമായ മറ്റൊരു പകലിനെ കാത്തു മയങ്ങുന്നു.അഭിമാനം തോന്നി, പകല്‍ പഠിക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും ഓര്‍ത്തു്.

ശനിയാഴ്ച തോറും വീട്ടില്‍ പോകും.വണ്ടി ക്കൂലി കഴിഞ്ഞ്‌ രണ്ടോ മൂന്നോ രൂപാ അമ്മയ്ക്കു കൊടുക്കുമ്പോള്‍ മൂത്ത പെങ്ങള്‍ അഭിമാനത്തോടെ നോക്കുന്നു. കാശുകാരനായ അണ്ണന്‍.

ഓവര്‍ ബ്രിഡ്ജ്‌ കഴിഞ്ഞു് റയില്‍വെ പാളത്തിലൂടെ,ഒന്നു് രണ്ടു പാളങ്ങള്‍ .എതിരേ വരുന്ന ട്രെയിന്‍ കണ്ടു.ഡെല്‍ഹിക്കു പോകുന്ന ട്രെയിന്‍ നോക്കി അമ്പരന്നു നിന്നു.ഒരു പെരുമഴക്കാലം കഴിഞ്ഞതു പോലെ തോന്നി.ട്രെയിന്‍ പോയി കഴി‍ഞ്ഞപ്പോള്‍.തന്‍റെ കോര്‍ടേഴ്സ്സിലേയ്ക്കു നടന്നു. ഭാഗ്യവാന്‍.നാട്ടിലെ ട്രെയിന്‍ ഡ്രൈവര്‍ ഭാസ്കരന്‍ പിള്ള ച്ചേട്ടന്‍റെ മഹാമനസ്സുകൊണ്ടു കിട്ടിയതാണു്.വല്ലപ്പോഴും ഒരു പാണ്ടി ഡ്രൈവര്‍ ഉറങ്ങാന്‍ കാണൂം. ഒരു ശല്യവുമില്ല.

നടന്നു.മുറിയില്‍ എത്തുമ്പോള്‍ പാണ്ടി ഉണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നതേയുള്ളു. തുറന്നു വച്ച ഒരു കുപ്പിയുമായി അത്താഴം കഴിക്കുന്ന അദ്ധേഹത്തിനു് ഒരു ചിരി സമ്മാനിച്ചു് തന്റെ ലാവണത്തില്‍ ഉറങ്ങാന്‍ കിടന്നു.ഊണു് കഴിഞ്ഞ പാണ്ടി ഏതൊക്കെയോ പഴയ തമിഴ്‌ ഭക്തി ഗാനങ്ങള്‍ ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.ശീര്‍കാഴി ഗോവിന്ദരാജന്‍റെ കീര്‍ത്തനം മുഴുമിപ്പിക്കാതെ, മധുരയിലുള്ള ഭാര്യയെ രാത്രി മുഴുവന്‍ ചീത്ത വിളിക്കുന്നതും കേട്ടു് അയാള്‍ ഉറങ്ങാതെ കിടന്നു പോയി.

അതിരാവിലെ ഉണര്‍ന്നു.അടുത്ത ദേവി ക്ഷേത്രത്തില്‍ തൊഴുതു് അന്നപൂര്‍ണേശ്വരിയിലെ ദോശയും കഴിച്ചു് ഒരുമണിക്കൂര്‍ ഓവര്‍ടൈം ചെയ്തുള്ള ചില്ലറ വാങ്ങുമ്പോള്‍ മൂത്ത പെങ്ങളുടെ മുഖം മനപ്പൂര്‍വം കണ്ട്‌ ചിരിച്ചു.അന്നു് ശനിയാഴ്ച ആയിരുന്നു. വിയര്‍പ്പു നാറി,പിള്ളേച്ചോ എന്ന വിളിക്കു തയാറായി ഓടിയെത്തുമ്പോള്‍ ഡൊമിനിക്‌ അച്ചന്‍ പറഞ്ഞു.വേഗം ചെല്ലൂ.ചെറുകഥാമല്‍സരം തുട്ങ്ങി.

തനിക്കു കിട്ടിയ പേപ്പറുമായി വെളിയിലേക്കു നോക്കി ഇരിക്കുമ്പോള്‍ ചുറ്റുമിരുന്ന കഥാകൃത്തുക്കള്‍ കഥ എഴുതി തുടങ്ങിയിരുന്നു.അയാളെഴുതി.നാട്ടിലുള്ള തന്റെ പത്തായത്തെക്കുറിച്ചു്.കുറെ വരികള്‍.പിന്നെ മുഖത്തോട്ടു മാത്രം പുക പരത്തുന്ന ഒരു മണ്ണെണ്ണ വിളക്കു്..പിന്നെയും എഴുതി....ഒടുവില്‍ ഒരു തുള്ളി കണ്ണുനീരു വീണു് ആ മണ്ണെണ്ണ വിളക്കു് അണഞ്ഞു.താനെഴുതിയതു കൊടുത്തു മടങ്ങുമ്പോള്‍ സാമുവല്‍ ചോദിച്ചു."ഇത്ര പെട്ടെന്നു്" ചിരിക്കാന്‍ സാധിക്കാതെ നടന്നു. തന്റെ താവളത്തിലേക്കു്.

പിറ്റേന്നു് അമ്മയ്ക്കു് കൊടുത്ത ഒത്തിരി ചില്ലറ നാണയങ്ങള്‍ കണ്ടു് മൂന്നു പെങ്ങന്മാരും മൂഖത്തു വിരലുവയ്ക്കുന്നതു കണ്ടു സന്തോഷിച്ചു.ഞായറഴ്ചയായിരുന്നു.നാട്ടിലെ ലൈബ്രറിയില്‍ പോയി കുറേ നേരം ഇരുന്നു് പുതിയ പുസ്തകങ്ങളുടെ മണം ആസ്വദിച്ചു.തിരിച്ചു വരുന്ന വഴി തിരുവനന്തപുരത്തു പഠിക്കുന്ന വിജയനേയും കണ്ടു.കോളേജു ലൈഫിനേക്കുറിച്ചും ഹോസ്റ്റല്‍ ജീവിതത്തെ ക്കുറിച്ചുമൊക്കെ വാചാലനായി വിജയന്‍ യാത്ര പറഞ്ഞു.പോകാന്‍ നേരം വിജയന്‍ പറയാന്‍ മറന്നില്ല..രാജാ നീ ഭാഗ്യവാനാണു്.

ദീപാരാധന കഴിഞ്ഞു് അമ്മയുമായി മടങ്ങുന്ന ശ്രീദേവിയും കുശലം ചോദിക്കാന്‍ മറന്നില്ല.തന്നോടൊപ്പം മാര്‍ക്കു വങ്ങി ജയിച്ച സുരേഷും ശ്രീദെവിയുടെ കോളേജില്‍ ആണത്രേ.

പിറ്റേ ദിവസം ,ജോലി കഴിഞ്ഞു് വിയര്‍തു നാറി കോളേജിലെത്തിയപ്പോള്‍ സാമുവലിനോടൊപ്പം ഡൊമിനിക്‌ ഫാതറും നില്‍പ്പുണ്ടായിരുന്നു.തന്റെ ചെറുകഥയ്ക്കു് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞു.

കൊളേജ്‌ കവാടത്തിനു നെറുകയില്‍ എഴുതി വച്ചിരുന്ന പ്രമാണം അയാള്‍ പുതിയ അര്‍ഥവ്യാപ്തിയോടെ ആദ്യമായി അന്നു വായിച്ചു. "പെര്‍ മാട്രം പ്രൊ പേട്രിയ".

കണ്ണുനീര്‍ വീണണഞ്ഞുപോയ തന്‍റെ മണ്ണെണ്ണ വിളക്കിനെ വെറുതേ അയാള്‍ പരതുകയായിരുന്നു.

Saturday, July 22, 2006

വീണ്ടും ഓര്‍മ്മയ്ക്കായി.

Buzz It
സദ്യവട്ടങ്ങള്‍ നടക്കുകയായിരുന്നു.
മൂന്നാമത്തെ പന്തിയ്ക്കു് ആളുകള്‍ കയറിക്ക്ഴിഞ്ഞു.
സുഹ്രുത്തുക്കളോടൊപ്പം ബന്ധുക്കളോടൊപ്പം ഫോട്ടോ
സെഷനും കഴിഞ്ഞു.എങ്ങോട്ടോ മാറിയപ്പോള്‍,ബന്ധുവായ രാഘവന്‍ പിള്ള
ച്ചേട്ടന്‍ ആരോടൊ പറയുന്നതു കേട്ടു. ദു:ഖത്തോടെ.“അവനു് ചേരുന്നില്ലെടോ.......ജീവിതകാലം മുഴുവന്‍...........” .അത് മുഴുവിപ്പിക്കുന്നതു് കേള്‍ക്കുന്നതിനു മുമ്പ് അമ്മാവന്‍ തന്നെ വിളിച്ചു പറഞ്ഞു.
കുടി വെപ്പു് നാലരയ്ക്കാണു്.ഇപ്പൊള്‍ പുറപ്പെട്ടാലേ സമയത്തു് ചെന്നെത്താന്‍ ഒക്കൂ. ഭാനുമതിയും(അമ്മ) കുറച്ചു പേരും ആദ്യം ഒരു കാറില്‍ പോകട്ടെ.ചെറുക്കനും പെണ്ണും മറ്റൊരു കാറില്‍.അതല്ലെ അതിന്റെ ശരി.? അമ്മാവന്‍ ആരോടെന്നില്ലതെ ചോദിച്ചു.
സുഹ്രുത്തുക്കളോടു വിട പറയുമ്പോള്‍ .......എല്ലാവരിലും ഒരു സന്തോഷം ഇല്ലായ്മ അയാള്‍ ശ്രദ്ധിച്ചിരിന്നു.
കാറില്‍ തന്റെ വലതു ഭാഗത്തിരിക്കുന്ന പെണ്‍കുട്ടി
തന്റെ ഭാര്യയാണു് എന്ന ബോധം . അയാള്‍ വെറുതേ നോക്കി.
ഇല്ല. വലിയ കുഴപ്പമൊന്നുമില്ല. മെലിഞ്ഞിട്ടു്... തന്റെ പെങ്ങന്മാരോടൊന്നും
താര്‍തമ്യം പറ്റില്ല. മുടി വളരെ കുറവാണ്.സാരമില്ല.അമ്മ എപ്പൊഴും പറയാറുള്ളതോര്ത്തു.”നിനക്കൊന്നും സാരമില്ലല്ലോ.
ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്‍റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്‍റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു.
______________
തുടരും.

Tuesday, July 11, 2006

ഓര്മ്മയ്ക്കായി

Buzz It
വര്‍ഷങള്‍ക്കു ശേഷം താങ്കളുടെ ശബ്ദം കേട്ടപ്പോള്‍ , ഒരു നിമിഷത്തേയ്ക്കു് ഞാന്‍

നമ്മുടെ പഴയ വായനശാലയുടെ മുടന്തന്‍ കസേരയില്‍ ഇരിക്കുന്ന പ്രതീതി തോന്നി.മുന്നില്‍ മരിച്ചവരും മരിക്കാത്ത്വരുമായ

സുഹ്രുത്തുക്കള്‍.

20 വറ്ഷങ്ങള്‍ക്കു മുന്‍പു് താങ്കള്‍ എഴുതിയ ഒരു കത്തു് എന്റെയ് ഒരു കൊച്ചു ഫയലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.അതിന്റെ ഒരു ഫോടോ കോപ്പി കൂടി അയയ്ക്കുന്നു.ആ എഴുത്തിലെ പല കഥാപത്രങ്ങളും ഇന്നു ജീവിച്ചിരിപ്പില്ല.ആ നല്ല സുഹ്രുത്തുക്കളുടെ ഓര്മ്മയ്ക്കു മുന്‍പില്‍ ഞാന്‍ ഈ നിലവിളക്കു കത്തിക്കട്ടെ.

ആ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും കൂടി ഒരു നാടകത്തിനു വേണ്ടി എഴുതിച്ച ഒരു സ്രുഷ്ടിയുടെ ഒരു കോപ്പി കൂടി വെറുതേ ഒരു നിറ്വ്രുതിക്കായി അയക്കുന്നു.

“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ....
നിന്നെ ഞാന്‍ കാത്തു നിന്നു......
നിര്‍മ്മാല്യയാമത്തിന്‍ തുള‍സി പ്പൂക്കളുമായ്....
പാര്‍വണചന്ദ്രന്‍ ചിരിച്ചു നിന്നു.

ആതിരാക്കാറ്റൊരു പാട്ടു പാടി....
ആകാശത്താരകള്‍ കുണുങ്ങി നിന്നു..
ആരോരും കാണാതെ...
ആരോരും അറിയാതെ...
ആരോമലേ....നിന്നെ കാത്തു നിന്നു..

അങ്ങനെ ഒക്കെ ആയിരിന്നല്ലോ വരികള്‍..


പലപ്പോഴും ഞാന്‍ ഒരു ഗ്രഹാതുരതിനു് ആ വരികള്‍ ഓര്‍ക്കുമായിരുന്നു.

ഈ അടുത്ത കാലത്തു് ഞാന്‍ നാട്ടില്‍ വന്നിരുന്നു.അന്വേഷിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.

നാട്ടില്‍ അന്ന്യന്‍ ആയി നടന്നു. അറിയാത്ത പുതിയ തലമുറ ശ്രദ്ധിക്കാതെ നടന്നു പോകുന്‍പോള്‍ വെറുതെ മനസ്സില്‍ പറഞ്ഞു.... ഈ മണ്ണും ഈ കാറ്റും....എന്നെ അറിയുന്നു....
ഈ അമ്പലവും ...ഈ തളക്കല്ലുകളും....ഈ വലിയ കൈപ്പടയും ....എന്നെ അറിയുന്നു...

സുഹ്രുത്തേ....

എപ്പോഴോ....ആ വരികള്‍...എന്റെ ഓര്‍മകലിലെക്കു് കടന്നു വന്നു.......
തീര്‍ഥശിലയ്ക്കും ...പാര്‍വണചന്ദ്രനും ....മാറ്റമില്ല...
.................................
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ നിന്നെ ഞാന്‍ കാത്തു നിന്നു..
......
......
..........

ആരോരും കാണാതെ..
ആരോരും അറിയാതെ...
ആരെയോ ഇന്നും ഞാന്‍ കാത്തു നിന്നു.
...................................
തിരിഞ്ഞു നടന്ന ഞാന്‍ ഒരു തേങ്ങല്‍ കേട്ടുവൊ...
ശിലയായിരുന്നോ.
അതോ ഞാനോ.....
സുഹ്രുത്തേ..
ഈ കുറിമാനം ഇവിടെ നിര്‍ത്തുന്നു.
മറുപടി എഴുതണം.
വേണു.
‍‍‍

Saturday, July 08, 2006

കൊച്ചുകുട്ടന്‍ പിള്ള സ്വാമി

Buzz It



  1. കൊച്ചുകുട്ടന്‍ പിള്ള സ്വാമി.
    ___________________
    വര്‍ഷങ്ങള്‍ക്കു മുന്‍പ്‌

    ഞങ്ങളുടെ ഗ്രാമത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നു.ആറര അടി ഉയരം . രവീന്ദ്ര നാഥ ടാഗോറിന്റെ താടിയേക്കാള്‍

    മനോഹരമായ സമൃധമായ താടി.ഒറ്റയാനായി കഴിഞ്ഞ അദ്ദേഹം ആരെയും വകവച്ചിരുന്നില്ല. ഞങ്ങള്‍ ഭയത്തോടെ

    നോക്കിയിരുന്ന അദ്ദേഹം അംബല പരിസരത്തും ഉത്സവ കമ്മ്മിറ്റി ഓഫീസിന്റെ തിണ്ണയിലും ആയി

    കഴിഞ്ഞുകൂടിയിരുന്നു. നോക്കിലും വാക്കിലും പ്രൊഢഗംഭീരന്‍ ആയിരുന്നു.

    വാക്‌ ചാതുരി ആയിരുന്നു ഏറ്റവും വലിയ സമ്പത്ത്‌.


    ഒരുത്സവം

    രാത്രി ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു.അടുത്ത പരിപാടി ബാലെയാണു്‌.


    പല സംഘാടകരും അനൌണ്‍സെമെന്റിലൂടെ ഷയിന്‍ ചെയ്യുന്നു. അല്‍പം മൂടില്‍ നിന്ന സ്വാമി മൈക്കു വാങ്ങുന്നു. ഇങ്ങനെ തുടങ്ങുന്നു.



    കയറു കെട്ടിയിരിക്കുന്നതിന്റെ തെക്കു വശത്തിരിക്കുന്ന പുരുഷന്മാര്‍ .....

    കയറിനു വലതു ഭാഗത്തുള്ള പുരുഷന്മരുടെ ഭാഗത്തേയ്കു ദയവായി മാറുക.
    എടാ നിന്നോടാ പറഞ്ഞതു്‌.സ്ത്രീകളുടെ ഭാഗത്തു് ....അതായതു്.....കയറിന്റെ വലതുഭാഗത്തു്....നിന്റെ അമ്മച്ചീടെ.....

    മാറെടാ നായിന്റെ മോനേ.....(നിശ്ശബ്ദത)
    എടാ പട്ടി കഴു........മോനേ...മാറിനെടാ അവിടെ നിന്നു്‌.(ആ പച്ച്‌

    തെറികള്‍ എഴുതുന്നില്ല.)
    ഒടുവില്‍ ചീത്ത വിളിയുടെ ഘോഷ യാത്രയില്‍ എത്തുമ്പോള്‍ ഒരു സംഘാടകന്‍


    എത്തുന്നു... സ്വാമീ...ഡാന്‍സ്‌ തുടങ്ങറായി. ഭ പട്ടീ നീ എന്നെ പഠിപ്പിക്കാന്‍ വരുന്നോ...
    വല്ല വിധവും മൈയ്കു്‌


    വാങ്ങി ...ഉത്സവം തുടരുന്ന രംഗങ്ങള്‍.....
    സ്വാമിയും ആ ശെയിലികളും
    മണ്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.


    n.b
    ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പൊള്‍ ചോദിച്ചു പോയി അമ്മയോടു്...... അമ്മ പറഞ്ഞു....


    ഉത്സവകമ്മിറ്റി ഓഫീസ്സില്‍ ആരോരും തിരിഞു നോക്കാതെ അനാഥനായി.....

    അമ്മ മുഴുമിപ്പിച്ചില്ല........


    എനിക്കേറ്റവും ഇഷ്ടമായ മുരിങ്ങയിലത്തോരന്‍ പോലും കൂട്ടാതെ ഞാന്‍

    എണീറ്റു പോയി.അമ്മ പറയുന്നതു

    കേള്‍ക്കാമായിരുന്നു....എന്നും അവന്‍ ഇങ്ങിനെയായിരുന്നു.....

    ________________


Tuesday, May 30, 2006

.ഒരു കരീയര് കൌണ്സിലിംഗ്.

Buzz It
ഒരു കരീയര് കൌണ്സിലിംഗ്.
_____________________

അഞ്ഞൂറു രൂപാ വേണം.കൌണ്സിലിംഗ് ആണു്.
മകന് പറഞ്ഞു.

തന്റെ കഴിവും കഴിവു കേടും ലക്ഷ്യവും മാര്ഗ്ഗവും എല്ലാം അറിയാനായി അഞ്ഞൂറു രൂപയുമായി അവന് കൂട്ടുകാരനോടൊപ്പം
പോകുന്നതു് രാജഗോപാലന് നോക്കി ഇരുന്നു.


വര്ഷങ്ങള്ക്കു മുമ്പു് ...........

ഇടവപ്പാതിയാണു് ...ആകാശം മൂടി കെട്ടിയിരിക്കുന്നു.......പടിഞ്ഞാറന് കാറ്റില് മരങ്ങളുടെ സ്വകാര്യ ദു:ഖങ്ങള്

കേള്ക്കാമായിരുന്നു.


തുള്ളി മുറിഞ്ഞ നേരം, വെറുതെ വായനശാലയിലേക്കു നടന്നു.....

വെട്ടു റോഡിലൊന്നും ആളുകള് ഇല്ലായിരുന്നു.

കടകളൊക്കെ ആളൊഴിഞ്ഞു കിടക്കുന്നു...കുട പിടിച്ചു പോകുന്ന അത്യാവശ്യക്കാരല്ലാതെ ...


വായനശാലയില് വെറുതേ ചീട്ട് കളിച്ചുകൊണ്ടിരുന്നു. സമയം പോയതു് അറിഞ്ഞില്ല...

വെളിയില് മഴ അല്പം ശാന്തമായിട്ടുണ്ടു. അപ്പോഴാണു് ആരോ വന്നു പറഞ്ഞതു്..

രാജ ഗോപാലാ നീ ഫസ്റ്റു് ക്ലാസ്സില് പാസ്സായിരിക്കുന്നു.

നാട്ടില് പുതിയതായി തുടങ്ങിയ പാരലല് കോളേജുകാര് തന്റെ പേരും മയ്ക്കിലൂടെ വിളിച്ചു പറയുന്നതു് കേട്ടു.

ഓടുകയായിരുന്നു.

അമ്പല മുറ്റത്തൂടെ .... തളക്കല്ലിലൂടെ....മുറ്റത്ത് കെട്ടികിടന്ന വെള്ളം തട്ടി തെറിപ്പിച്ചുകൊണ്ടു് രാജഗോപാലന് ഓടുകയായിരുന്നു......

പടിക്കല്ലു് കയറുമ്പോള് കേള്ക്കാമായിരുന്നു അമ്മൂമ്മയുടെ പാഴാങ്ങം പറയല്..ഒരു നുള്ളു പൊകയില ഇല്ലല്ലൊ എന്റെയ്

ദെയ്വമേ....അമ്മൂമ്മെ ഞാന് ഫാസ്റ്റ് ക്ലാസ്സില് പാസ്സായിരിക്കുന്നു.
പുകയിലക്കറ പിടിച്ച പല്ലുകള് കാട്ടി,
മുഷിഞ്ഞ റവുക്കയിട്ട അമ്മൂമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു..
ജയിച്ചല്ലൊ...അതു മതി...
രാജഗോപാലന് അമ്മയെ നോക്കുകയായിരുന്നു.

പുകഞ്ഞു കത്തുന്ന അടുപ്പില് തീ ഊതുന്ന അമ്മ അയാളെ കണ്ടില്ല. പ്ലാവിന് ചുവട്ടില് കളിച്ചു കൊണ്ടിരുന്ന കുഞ്ഞു പെങ്ങന്മാര് ഒന്നും അറിഞ്ഞില്ല.
..............................ഒരു സന്ധ്യ...

അരയാല്തറയില് ഇരുന്ന രാജഗോപാലന്. ദീപാരാധന തൊഴുതിട്ടു് അമ്മയുടെ കൂടെ നടന്നുവരുന്ന ശ്യാമളയെ ദൂരെ നിന്നെ കണ്ടു.

അടുത്ത് വന്നപ്പോള് ശ്യാമള പറഞ്ഞു. ........ നാളെ തിരുവനന്തപുരത്തു് പോകയാണു്. അവിടെ കോളേജില് ചേരുന്നു. ഹോസ്റ്റലില് ..........

തന്നോടെന്നും ഒരു പ്രത്യേകതയുണ്ടായിരുന്ന ശ്യാമളയ്ക്കു് മനസ്സില് മംഗളങ്ങള് നേര്ന്നുകൊണ്ടു ചിരിച്ചു....

തന്റെ ഓരോരോ കൂട്ടുകാരും ഉപരി പഠനത്തിനായി ഓരോരോ സ്ഥലങ്ങളിലേയ്ക്കു് പോകുകയാണു്.

ഗോപകുമാര്, പുഷ്പരാജന്, ശശി,..............

ആരും ചോദിച്ചില്ല.... രാജഗോപാലാ നീ...........

വയസ്സന് ഉതി മരത്തിനു താഴെയുള്ള കല്ലില് ആരോ കൊളുത്തിയ വിളക്കു് കരിന്തിരി കത്താന് തുടങ്ങി. നമ്ന്ദ്യാര് വട്ടകളുടെ

പുറകില് ഒളിച്ചു നിന്ന സന്ധ്യ രാത്രിയ്ക്കു് വഴി മാറുന്നതു് അയാള് അറിഞ്ഞു.

.........എപ്പോഴോ അയാള് വീട്ടിലേയ്ക്കു നടന്നു. വെട്ടുറോഡിനിരുവശവും.....ചീവീടുകളുടെ...... നിലയ്ക്കാത്ത

ശ്ബ്ദം കേള്ക്കാം.... വളവു തിരിഞ്ഞപ്പോഴേ കാണാം.... പുകയറ പിടിച്ചു് കരുവാളിച്ച ഭിത്തികളുള്ള ... തന്റെ വീടു്.

വീട്ടില് എത്തിയപ്പോഴേയ്കും അമ്മൂമ്മ ഉറങ്ങി കഴിഞ്ഞു.പ്ലാവിന് ചുവട്ടില് കളിച്ച കുഞ്ഞു പെങ്ങന്മാര് മാണ്ടുവീണുറങ്ങുന്നു.

അമ്മ എടുത്തു വച്ച കഞ്ഞി മണ്ണെണ്ണ വിളക്കിനുമുന്പില് ഇരുന്നു് കുടിക്കുമ്പോള് അമ്മയുടെ മുഖം ശ്രധിച്ചില്ല.


പത്തായത്തിനു മുകളില് വിരിച്ച പായയില് കിടക്കുമ്പോള് .........വെളിയില് ഇടവപ്പാതി അലറുകയാണു്. രാത്രിയിലെ


മഴയുടെ ശബ്ദത്തിന്റെ മാറ്റം ശ്രദ്ധിച്ചു് അയാള് കിടന്നു.

രാജഗോപാലന്റെ മനസ്സ് ....ഫീസ്സൊന്നും വIങ്ങാതെ കൌണ്സിലിംഗ് നടത്തുകയായിരുന്നു........

ജന്നലിലൂടെ വീഴുന്ന കൊല്യാന് പ്രകാശത്തില് കാണാം......

പുകയില കിട്ടാതെ പല്ലരച്ചു നിലത്തു വിരിച്ച തഴപ്പായില് ഉറങ്ങുന്ന അമ്മൂമ്മയെ.........

പുകഞ്ഞെരിഞ്ഞു് ഒരു നെരിപ്പോടായി ......മറ്റൊരു ഭാഗത്തുറങ്ങുന്ന അമ്മയെ... ......




പ്ലാവിന് ചുവട്ടിലെ ലോകം മാത്രം അറിയവുന്ന കുഞ്ഞു പെങ്ങന്മാരെ.........


രാജഗോപാലന്റെ കണ്ണുനീര് കാണാതെ വെളിയില് ഇടവപ്പാതി ഉറഞ്ഞു തുള്ളുകയായിരുന്നു.
_______________________

Thursday, April 20, 2006

പരീക്ഷ

Buzz It

വെളിയില്‍ മഴ പെയ്യുകയാണു്.
ഞാന്‍ പഠിക്കുകയാണു്. നിലത്തു കിടന്നുറങ്ങുന്നതു് എന്‍റെ അമ്മൂമ്മ. മുഖത്തോട്ടു മാത്രം പുക പരത്തുന്ന മണ്ണെണ്ണ വിളക്കു്.
ഇടവപ്പാതിയാണു്. കോരി ചൊരിയുന്ന മഴ.അടുത്ത മുറിയില്‍ എന്‍റെ അമ്മയും മൂന്നു പെങ്ങന്മാരും. ഞാന്‍‍ പഠിക്കുകയാണു്. നാളെ
പരീക്ഷയാണു്.


കതകില്ലാത്ത ജന്നാലയിലൂടെ ചീതാനം വീശുകയാണു്. വടക്കേക്കര വീട്ടിലെ കൊന്ന തെങ്ങു് ഇപ്പൊള്‍ വീഴും എന്ന രീതിയില്‍ ചായുന്നതു കാണാം.
ഏതോ മരത്തില്‍ ഇരുന്നു് കള്ള കാക്ക കരഞ്ഞു.
ക്ലാസ്സില്‍ വാച്ചില്ലാത്ത ഏക വ്യക്തി താനാണെന്നു് ദു:ഖത്തോടെ ഓറ്‍ത്തുപോയി. ഇളയ പെങ്ങള്‍ എന്തോ സ്വപ്നം കണ്ടു് കരഞ്ഞു തിരിഞ്ഞു കിടന്നുറങ്ങി.


എവിടെയോ ഒരു പാതിരാ കോഴി കൂകി. നാളെ പരീക്ഷയാണു്. എക്കൊണൊമിക് ഡെവെലൊപ്മെന്‍റ് ഒഫ് ഇന്ഡ്യ.
അമ്മൂമ്മ ഉണര്‍ന്നു. നീ ഇതുവരെ ഉറങ്ങിയില്ലേ?. ജന്നാലയിലൂടെ നോക്കിയിട്ടു് അമ്മൂമ്മ പറഞ്ഞു. പെരുമന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു.
എന്താ ഇതു്.? ഞാന്‍ ചിരിച്ചു. ക്ലാസ്സിലെ വാച്ചില്ലാത്ത ഏക വ്യക്ത്തിയോടൊപ്പം ഇടവപ്പാതി ചിരിച്ചു, കാലന്‍ കോഴി ചിരിച്ചു,
കൊന്ന തെങ്ങു ചിരിച്ചു. നാളെ പരീക്ഷയാണു്.

Friday, March 31, 2006

കനകച്ചില‍ങ്ക കിലുങ്ങി കിലുങ്ങീ /kanaka chilanka kilungi kilungi

Buzz It





ബിന്ധുജിയുടെ കമന്‍റിനു ശേഷം എന്നും, ആ കവിത ഇവിടെ പൂര്‍ണമായി ഇടണം എന്നു് ആശിക്കുമായിരുന്നു.
സമയം അലസത, മറവി ഒക്കെ കാലതാമസം വരുത്തി.

ചങ്ങമ്പുഴയുടെ ആ മനോഹരമായ കവിത.

---------------------------------------------





ഈ കവിത ഇവിടെ യൂണിക്കോഡില്‍ പകര്‍ത്തി എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കും.
സന്ദര്‍ശകര്‍ക്കെല്ലാം എന്റ്റെ ഭാവുകങ്ങള്‍.:)

Sunday, March 26, 2006

VENU

Buzz It
THE WHOLE UNIVERSE IS BEAUTIFUL IF WE ARE BEAUTIFUL INWORDS DEEDS AND THOUGHTS.