ജാലകം

Sunday, August 22, 2021

Buzz It
https://www.facebook.com/kvenu.nair.1/posts/10159588768128582?__cft__[0]=AZX88V3_CbKJzKTUMYAAAHhHU4EZTa_1uxToIDv5-vTzbg7gowVdBhUKdWpIA44zLJXimB8kp2nrOZUTQAmQWqvyVPXQr68_E3docJ5ihKSUXkif0ef2oWmJTyoc-_8Rq6I&__tn__=%2CO%2CP-R

Friday, October 23, 2020

Buzz It

 

ഒരു മേശയുടെ കഥ .

Kvenu Nair
 is feeling inspired.

tSproolnso20d sirghedrs 
Shared with Public
Public
ഒരു മേശയുടെ കഥ .
----------------------------------------
അലക്കൊഴിഞ്ഞു കാശിക്കു പോകാനൊക്കില്ല ,
എന്നത് പോലെയാണ് പരമു മേശിരിയുടെ അവസ്ഥ.
എത്രയോ മേശ ഉണ്ടാക്കി കൊടുത്ത പരമു മേശിരിക്ക്
സ്വന്തമായി ഒരു മേശയില്ല . സത്യം അതാണ്‌.
പണികഴിഞ്ഞ് ,അമൃത സേവ നടത്തി ,
ആടി ആടി വീട്ടിലേയ്ക്ക്,
വന്നാല്, പണി ആയുധ സഞ്ചി ഒരു മൂലയ്ക്ക് വച്ച് ,
ബീഡിയും തീപ്പെട്ടിയും ജനാലയുടെ
സൈഡില് ടോര്ച്ചിനോടോപ്പം വയ്ക്കുംപോഴെല്ലാം
ആലോചിക്കാറുണ്ട് ,
ഒരു മേശ ഉണ്ടായിരുന്നെങ്കില്......
ഇതൊക്കെ അതില് വയ്ക്കാമായിരുന്നു.
ഒരു കസേരയിട്ട് മേശയ്ക്കു മുന്നില് ഇരിക്കാമായിരുന്നു.
തടികളൊക്കെ ഒപ്പിച്ചു വച്ചിട്ടുണ്ട് .
പണി ആയുധങ്ങളുുണ്ട് .
പണിയാന് താനെന്ന മേശിരിയും ഉണ്ട്ട്.
പക്ഷെ സമയം.....
അവിടെയാണ് മേശിരി നിസ്സഹായനാവുന്നത് .
അതാണ്‌ മേശിരിക്ക് ഇല്ലാതെ പോയതും .
മേശിരിയുടെ മകന് ഗള്ഫില് പോയ ശേഷമാണ്,
മേശിരി ചിരിക്കാന് തുടങ്ങിയത്.
അല്പ സ്വല്പ ബഹുമാനവും അന്തസ്സും നാട്ടില് വര്ധിച്ചതും
അതിനു ശേഷമാണ് .
ആദ്യ ലീവിനു വന്ന അവന്,
ഒരു മുറി കൂടി ആ വീട്ടില് പണിയിപ്പിച്ചു .
അവന് തിരിച്ചു പോയതിനു ശേഷം ,
ആ മുറി പരമു മേശിരിയുടെ ലോകമായി .
ആ മുറിക്ക് ഒരു ജന്നലുണ്ടായിരുന്നു.
പണി കഴിഞ്ഞു വൈകുന്നേരം ആടി ഉലഞ്ഞ കാലുകളും
തത്വ ചിന്തകന്റെ തലയുമായെത്തുന്ന മേശിരിക്ക് ,
വഴി നീളെ സ്വപ്‌നങ്ങള്.... .
വാരി വിതറിയ കുറുക്കു വഴികളും വെട്ടു റോഡുകളും
ഒക്കെ കഴിഞ്ഞെത്തുമ്പോള് വീട്ടുകാരിയെ
നോക്കുന്നതിനേക്കാള് സന്തോഷം ,
ആ മുറിയില് എത്തപ്പെട്ടതിലായിരുന്നു.
ആ മുറി തന്നെ കാത്തിരിക്കുക ആയിരുന്നു
എന്നൊക്കെ മേശിരിക്ക്‌ തോന്നാറുണ്ടായിരുന്നു.
ആ ജന്നലായിരുന്നു പരമു മേശിരിയുടെ
പ്രധാന പണിപ്പുര.
അതിലൂടെ ആയിരുന്നു ,സ്വപ്ന ഗോപുര വാതിലുകള്
തുറക്കുന്നതും ആകാശത്തെ അമ്പിളി അകലെ തൊടിയിലെ
വയസ്സന് ആഞ്ഞിലി മര കൊമ്പു മറഞ്ഞു നിന്ന് നോക്കുന്നതും
ഒക്കെ മേശിരി കാണാറുള്ളത് .
അത്താഴമൊക്കെ കഴിഞ്ഞ് ,
ആ കിളി വാതലീനരുകിലെ ബഞ്ചില് ഇരുന്ന്
ഒരു ബീഡിയുടെപുകച്ചുരുള് നുകര്ന്ന്
മനോഹരമായ അനുഭൂതികളുടെ ലോകത്ത് ,
ദൂരങ്ങളുടെ ദൂരങ്ങളില് ,,
കൊച്ചു ബീഡിതുണ്ടുകള് ചൂണ്ടിലൊട്ടിച്ചു
പറന്നു പോകുന്ന മിന്നാമിനുങുകളെ
നോക്കി ഇരിക്കുക. പിന്നെ എപ്പഴോ ഒരു മൂളി പാട്ട് പാടി
സ്വപ്‌നങ്ങള് കണ്ടുറങ്ങുക.
അങ്ങനെ ഒക്കെ പരമു മേശിരി വിരസത
ഇല്ലാതെ ജീവിക്കുകയായിരുന്നു.
എന്നാല് ,
മകന്റെ രണ്ടാം വരവോടു കൂടിയാണ് ,
മേശിരിയുടെ ജീവിതം ആകെ മാറി മറിഞ്ഞത് .
അവന് വന്ന ദിവസം തന്നെ, അവന്റെ പെട്ടിയും ബാഗുകളും
പുതിയ മുറിയില് കൊണ്ട് വയ്ക്കപ്പെട്ടു.
അന്ന് രാത്രിയില് അവന്
അവിടെ ആണ് കിടന്നത്.
മുറി നഷ്ടപ്പെട്ട പരമു മേശിരിക്ക്‌ ,
ആടി ഉലഞ്ഞ കാലുകളും ,തത്വ ചിന്തകന്റെ മനസ്സുമായി
ജോലി കഴിഞ്ഞു വരുമ്പോള് സ്വപ്നം കാണാന്
ഒരു വാതായനം നഷ്ടപ്പെട്ടു..
പിന്നീടുള്ള മിക്ക ദിവസങ്ങളിലും ബീഡിയും തീപ്പെട്ടിയും
ടോര്ച്ചും എവിടെ എങ്കിലും വയ്ക്കുമ്പോള് ,ഓര്ത്തു പോയി ,
ഒരു മേശ ഉണ്ടായിരുന്നെങ്കില് .
രാത്രി ഉറക്കത്തില് ഒരു ബീഡി കത്തിക്കാതെ ഇരുളിലേയ്ക്ക്
നോക്കി കിടന്ന മേശിരിക്ക്‌ തന്റെ മിന്നാമിനുങ്ങുകളെ
നഷ്ടമാകുകയായിരുന്നു.
ആയിടയ്ക്ക് മേശിരിയുടെ മനസ്സില് സ്വപ്നങ്ങളും
വെളിപാടുകളും നിതാന്ത സന്ദര്ശകരായി.
ഒരു ദിവസം
മേശിരിയുടെ മനസ്സിലെ തത്വ ചിന്തകന് ഉണരാന് തുടങ്ങി.
സ്വപ്നത്തിലെ ആ മേശ.
അന്നു രാത്രിയില് തന്റെ മുറിയില്
ഒരു നല്ല മേശ താന് പ ണിഞ്ഞിടുന്നത് സ്വപ്നം കണ്ടു.
താന് നടന്നു വരുന്നു .വഴിയോര ദൃശ്യങ്ങള് പൂക്കളുടെ സംഗീതം ആലപിക്കുന്നതും , വീട് വാതുക്കല് എത്തുമ്പോള് വീട്ടുകാരി വന്നു പണിസഞ്ചി വാങ്ങി അകത്തേയ്ക്ക് പോകുന്നതും ഒക്കെ ഒരു സിനിമയിലെ ഫ്ലാഷ് ബാക്ക് പോലെ കണ്ടുറങ്ങി.
പക്ഷെ അതൊക്കെ സ്വപ്‌നങ്ങള് ആയിരുന്നു.
മകന്റെ വിവാഹ ശേഷമാണ് അദ്ദേഹത്തിന്
ശരിയായ വെളിപാടുകള് ഉണ്ടാവാന് തുടങ്ങിയത് .
ആദ്യ വെളിപാട് ,
താനൊരു ജയിലില് ആയി എന്നതാണ് .
ആ ജയിലില് നിന്ന് മോചനമില്ലെന്ന
തിരിച്ചറിവിന്റെ വെളിച്ചത്തില് മേശിരിയുടെ
ചിരി നഷ്ടമാകാന് തുടങ്ങി.
പണിക്ക് പോകുന്നത് കൊണ്ട് മാത്രം ,
സ്വപ്നം കാണാനും വൈകുന്നേരങ്ങളില്,
ഒരു കൊച്ചു പാട്ടിനോടൊപ്പം
ആടിയാടി കുറുക്കു വഴികളിലെ ഓര്മ്മകളുടെ അടയാളങ്ങളെ
താലോലിച്ചും, നടന്നു പോകാന് കഴിയാറുണ്ടായിരുന്നു.
വീട്ടിലെത്തിയാല് പിന്നെ, രാവിലെ പണിക്ക് പോകുന്ന സ്വപ്നം മാത്രം കണ്ടു
ഉറങ്ങാന് തയാറെടുക്കും.
കൂട്ടിലടയ്ക്കപ്പെട്ട ഒരു കൊച്ചു തത്ത മേശിരിയുടെ ഉള്ളില്
വിങ്ങുന്നുണ്ടായിരിന്നു .
പിന്നെയും കാലം കഴിയുകയായിരുന്നു.
അങ്ങനെ അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ വരുന്നത്
മേശിരി പണിയില്ലാതെ വീട്ടില് ഇരുപ്പായി.
വെളി പാടുകള് വിളംബരങ്ങളായി ,
സ്വന്തം ചെവിയില് രഹസ്യമായി വന്നു പറയാന് തുടങ്ങി .
ഇനി നിനക്ക് മോചനമില്ല.
ഒരു ജയിലിനു പുറത്ത് മറ്റൊരു ജയില്.
ആദ്യ ജയിലിനു ചുറ്റും മറ്റൊരു ജയില് ,
അവിടെ പരമു മേശിരി തളരാന് തുടങ്ങി .
പാദസരങ്ങളണിഞ്ഞു വന്നിരുന്ന സ്വപ്‌നങ്ങള്ക്ക്
ചിലങ്കകള് ഇല്ലായിരുന്നു. ചിലങ്കകള്ക്ക് പകരം നിശബ്ദതയുടെ
പളുങ്കുകള് ആയിരുന്നു അണിഞ്ഞിരുന്നത്.
ഒരു ദിവസം ,
ശേഖരിച്ചു വച്ചിരുന്ന സാമഗ്രികള്
മുറ്റത്തെയ്ക്ക് പറക്കിയിട്ടു.
മേശയുടെ നിര്മ്മാണം തുടങ്ങി.
ഓരോ കാലുകളും പിടിപ്പിക്കുമ്പോള്,
തന്റെ സ്വപ്ന സാക്ഷാത്കാരം
പൂവണിയുന്ന നിര്വൃതിയില്
മേശിരിക്ക് തന്റെ നഷ്ടമായ ചിരി തിരിച്ചു വന്നു .
ഇടയ്ക്ക് വന്ന് എന്തോ പറഞ്ഞ
വീട്ടുകാരിയെ നോക്കി അന്നാദ്യമായി
മേശിരി ചിരിച്ചു.
മാനത്തെ കുഞ്ഞമ്പിളി,
പണി തീര്ന്ന സര്ഗ്ഗ വൈഭവം രസിച്ച്
അതിലേയ്ക്ക് ഇട്ടു കൊടുത്ത പട്ടു പുതപ്പു പുതച്ച്
പരമു മേശിരി കിടന്നു.
അന്ന് രാത്രി മേശീരി പടിഞ്ഞാെറെ തൊടിയില് ,
ഊഞ്ഞാല്ലാടി ഉരുണ്ടു വീഴുന്ന മിന്നാ മിനുങ്ങികളെ
മനം നിറയുവോളം കണ്ടു.
പുതിയ കട്ടിലില് കിടന്ന പരമു മേശിരിയ്ക്കു
മനസ്സിലാകാതെ പോയ സത്യം
ഒത്തിരി ഒത്തിരി കാലങ്ങള്ക്ക് ശേഷം ,
കൊറോണയൊക്കെ പോയതിനും ശേഷം
പാണന്മാര് പാടി നടന്നു.
പരമു മേശീരി പണിതത് മേശയല്ല .
പണിഞ്ഞു തീര്ത്തത് ഒരു കട്ടിലായിരുന്നു എന്ന്.....
-------------------------------------------------------
Buzz It

 

ഒരു പുച്ഛിസ്റ്റ് .

Kvenu Nair
 is feeling sarcastic.

ഒരു പുച്ഛിസ്റ്റ് .
_______________
എന്റെ ഒരു അയല്വാസി
ഉണ്ടായിരുന്നു..പട്ടാളം റിട്ടേര്ട് .
പത്തു മുപ്പതു വയസ്സുവരെ ഇവിടെ ഒക്കെ ജീവിച്ച മനുഷ്യന് .
പട്ടാളത്തില് ജോലി കിട്ടി, നാട് വിട്ട് അന്യ നാടുകളില് ജീവിച്ചു തിരിച്ചെത്തിയ മനുഷ്യന്.
തിരിച്ചെത്തി അന്ന് തുടങ്ങി പുച്ഛം .
പുച്ഛമായരുന്നു.സർവ്വതിനോടും.
പരമ പുച്ഛം മുഖത്ത് ഒട്ടിച്ചു,
റോഡിലൂടെ ഒരു നടത്തം ഉണ്ട്.
എതിരെ ആരു വന്നാലും വിളിച്ചു നിർത്തും.പിന്നെ ചോദിക്കും.
നീ ആ തണ്ടാന് വാസുവിന്റെ മോനല്ലിയോ . മുഖഛായ വച്ചൊള്ള
പിടുത്തമാണ് . എതിര് കക്ഷി ബലഹീനന് ആകാനുള്ള സൈക്കോളജിക്കല് മയക്കു മരുന്ന് ആ പിടുത്തത്തില് ഉണ്ട് .
സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികളില് ആരോടെങ്കിലും ചോദിച്ചു കളയും
നീ ആ പപ്പു മേശീരിയുടെ മോള് ശാന്തയുടെ മോളാണോ ..
ആണെന്ന് പറഞ്ഞാല് ആശാന് പരമ പൂച്ചമായി ഒരു ചിരി ചിരിക്കും.
ആ കുട്ടി തളര്ന്ന് തരിപ്പണമായി പോകുന്നത് നോക്കി നില്ക്കും.
പിന്നല്ലാ .
ഇതൊക്കെ എന്താ.
ലോകം കാണണം .അതിനു പട്ടാളത്തില് ചേരണം .
അല്ലാതെ ഈ മൂന്നേ മുക്കാല് മൂലയ്ക്ക്.
അല്ലെടാ . കൂടെ നടക്കുന്ന ജോര്ജ്ജിനോടാണു .
അല്ലെന്നോ ആണെന്നോ പറയാതെ നടന്നാല് ജോര്ജ്ജിനോട് പറയും.
എടാ നിന്റപ്പന് ,എച്ചി മത്തായിച്ചന് വീട്ടില് വരുമായിരുന്നു അച്ഛന്റെ കൈയ്യില് നിന്നും കടം വാങ്ങിയ്ക്കാന്. എന്തോരു തങ്കപ്പെട്ട മനുഷ്യനായിരുന്നു നിന്റപ്പന്.
അവരൊക്കെ നല്ല മനുഷ്യര് ആയിരുന്നു.
ജോര്ജിന്റെ കുടലില് ഒരു കഠാര കയറ്റിയ സന്തോഷത്തില് അങ്ങേരു ചിരിക്കും..
നാട്ടിലെ സമരങ്ങളിലും ബന്ദുകളിലും മനപ്രയാസപ്പെട്ടു ഉറക്കെ പറയും,
പട്ടാളത്തിന് വിട്ടു കൊടുക്കണം . ഒരു മണിക്കൂര് കൊണ്ട് ശരിയാക്കി കൈയ്യില് തരും.
എല്ലാ ശരികളും പട്ടാളത്തിലാണ് .
അങ്ങേര് മാത്രമാണ് ശരി.
അടുത്ത വീട്ടിലെ പറഞ്ഞാ കേള്ക്കാത്ത ,കുരുത്തം കേട്ട ചെക്കനെ കണ്ടു അവന്റെ തള്ള കാര്ത്യായനിയോട് തന്നെ തുറന്നു പറയും. ചെറുക്കനെ ദുര്ഗുണ പാഠ ശാലയില് ചേര്ക്കണം . ഒറ്റ വര്ഷം കൊണ്ട് അവന് പയര് പയര് പോലെ ശരിയായിക്കോളും ..
പുച്ഛം .പരമ പുച്ഛം . സലീം കുമാര് സ്റ്റയിലില് ഒരു നടത്തം ഉണ്ട് .""ഇതൊക്കെ എന്താ."'
പുച്ഛം ..
വര്ത്തമാനത്തില് നിങ്ങളെ അടിച്ചു നിലത്തു വീഴ്ത്തും . ആ നിമിഷം വരെ നിങ്ങള് കരുതിയിരുന്ന പല ആശയ സംഹിതകളും പൊളിച്ചെഴുതി കൈയില് തരും
നിങ്ങള് കരുതിയിരുന്ന മഹാന്മാരൊക്കെ വെറും പീറകളാണെന്ന് നിങ്ങളെ പഠി പ്പിക്കും.
ഇതൊക്കെ എന്ത് .
എം .കൃഷ്ണന് നായര് സ്റ്റയിലില് പറയും ,ഫ്രഞ്ച് നോവലിസ്റ്റിന്റെ ആണ് ഹേര്ഡ് സൌണ്ട് ഓഫ് എ ബിഗ് സൈലെന്സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ . ഇല്ലെങ്കില് ഇവന്മാരെ കൊണ്ട് വായിപ്പിക്കണം.
പിന്നെ ഇവര് എഴുതില്ല.
എന്നൊക്കെ എഴുതുന്ന നിരൂപണ പാഠവം മുഖത്ത് കാണാം .
മുഖ പുസ്തക പേജുകളിലും ഇവരെ ഒക്കെ കാണുമ്പോള് ഞാന് ഈ പഴയ പട്ടാള ക്കാരനെയാണ് ഓര്ക്കാറുള്ളത് .
ഇവരെ ഒക്കെ നിങ്ങളും കാണാറുണ്ടോ .
നിത്യ ജീവിതത്തിലും മുഖ പുസ്തകത്തിലും.
ഇല്ലാ എന്ന് പറയില്ല നിങ്ങള്.
............................................................................
സരസ്വതീ യാമത്തില് ഉണര്ന്ന രാജാവു്,
വെള്ളി തമ്പാളത്തില് നിന്നു് നീട്ടി ഒന്നു മുറുക്കി.
വെളിയില് ഇറങ്ങി നട.ക്കുമ്പോള് ,പെരുമനുദിച്ചു തലയ്ക്ക് മുകളിലായിരിക്കുന്നു
നാട്ടു വെളിച്ചത്തില് അയണി മരത്തിനു പുറകില് ആത്മാവിഷ്ക്കാരം നടത്തി,
തിരിഞ്ഞു നടക്കുമ്പോള്
ഒരു നക്ഷത്രം പൊഴിഞ്ഞു വീഴുന്നതു കണ്ടു.
മനോഹരിയായ രാത്രി, പാവം ചീവീടുകളെ ഉറക്കി കിടത്തിയിരിക്കുന്നു.
അകലങ്ങളില് എവിടെയോ ഉയരം കൂടിയ ഏതോ മരത്തില് നിന്നും ,
ഒരു ഒന്നാം കോഴിയുടെ കൂവല് കേട്ടു.
കൊക്രൂണിക്കും അകലെയുള്ള നിഴലിലൂടെ യക്ഷി ഗന്ധര്‍‍‍വന്മാര് തിരിച്ചു പോകുന്ന കാലൊച്ച കേട്ടു കൊണ്ടു് രാജാവു്
നടന്നു
ആകാശത്തേയ്ക്ക് നോക്കിയ രാജാവിന് ചിരി വന്നു.
എന്നും ഒരു പോലെ. ഈ ചക്രമിങ്ങനെ തിരിക്കാനല്ലാതെ ഇങ്ങേര്ക്കെന്തറിയാം.
ആകാശത്തേ കോടാനു കോടി നക്ഷത്രങ്ങളെ നോക്കി രാജാവു് ചിരിച്ചു.
.
ഒരു പുച്ഛിസ്റ്റിന്റെ ചിരി അല്ലായിരുന്നു അത്..
മനസ്സിലാകാത്ത ലോകത്തിലെ മഹത്തായ കാഴ്ചപ്പാടില്
ഉതിര്ന്നു വീണ ബോധമാണ് ചിരിച്ചത്.
മിഥ്യയുടെ പൊരുള് തേടുന്ന ,വിഡ്ഢിയുടെ ചിരി.
_____________________________________________
You, Chanolian Satheendran, Aneesh Nandhanam and 33 others
7 comments
Like
Comment
Share